കുതിരയെന്നോ കഴുതയെന്നോ
സംശയം തോന്നുന്ന
ഒരു ജന്തുവിൻ ചിത്രം
ആലേഖനം ചെയ്ത
ബസ്സിൽ
കൂത്താട്ടുകുള ത്തുനിന്നും
ഓണക്കൂർ പാലം കടന്ന്
തൃപ്പൂണി ത്തുറക്ക്‌രാവിലെ
പോകുന്ന 7.45 ൻറെ
ട്രിപ്പിൽ
ഏറ്റവും പിന്നിലായി
എന്നുമുണ്ടാകും
മാർക്വസ്
ലീഫ് സ്റ്റോം കേണലിന്റെ
മുഖം
ലവ് ഇൻ ദി ടൈംസ് ഓഫ് കോളറയുടെ
മഞ്ഞയും വെളുപ്പും
കലർന്ന ചട്ട കൊണ്ട് മറച്ച
ചിരി
വാളിയപ്പാടത്ത് വീട്
മണിമലക്കുന്നു കോളേജിൽ
പ്രീ ഡിഗ്രി
മഹാരാജാസിൽ
ഡിഗ്രി
ലെനിൻ സെൻറർ
വായനാ മുറിയിൽ ...
മാർക്വസ്..ഞാൻ അറിയും
മുത്തച്ഛന്റെ ശതദിനയുദ്ധകഥ
ഒരിക്കൽ സീറ്റ് പങ്കിട്ട പ്പോൾ
പറഞ്ഞത് ഓർക്കുന്നു
മറ്റൊരിക്കൽ
അരക്കാറ്റക്കയിലാണ്
ജനനമെന്നും
കൊളംബിയ സർവ്വ കലാശാലയാണ്
തട്ടകം എന്നും തിരുത്തി
ഒരു വൈകുന്നേരം
സഖാവ് വിജയൻറെ കൂടെ
വിക്ടറി കോളേജ് തിണ്ണയിൽ
കവിത ചൊല്ലുന്നു
പേര് ചോദിച്ചപ്പോൾ
സെപ്ടിമസ് എന്ന് ഉത്തരം
പാമ്പാക്കുടയിലും
പിറവത്തും പാഴൂരും
കൂണ് മുളച്ചപോലെ
ആരാധകരായപ്പോൾ
ഒരു ഇടതുപക്ഷ
സ്വതന്ത്രനായി
മത്സരിച്ചു :
തോറ്റു .
പാർട്ടിക്കാർ പറഞ്ഞത്
കേൾക്കാതെ
മാലയിട്ടു മല ചവിട്ടി
ഇപ്പോൾ എന്ത് ചെയ്യുന്നു
ബസ് യാത്രയിൽ ഞാൻ ചോദിച്ചു
" ഒറ്റിക്കൊടുപ്പിന്റെ
മലയാള ദിനങ്ങൾ "
എന്നൊരു നോവൽ
എഴുതുന്നു എന്ന് പറഞ്ഞ്
ചാടിയെണീറ്റ്
ആരക്കുന്നത്ത്
ഇറങ്ങിപ്പോയി
തൃപ്പൂണിത്തുറക്ക്
30 നാഴിക മുമ്പേ .
സംശയം തോന്നുന്ന
ഒരു ജന്തുവിൻ ചിത്രം
ആലേഖനം ചെയ്ത
ബസ്സിൽ
കൂത്താട്ടുകുള ത്തുനിന്നും
ഓണക്കൂർ പാലം കടന്ന്
തൃപ്പൂണി ത്തുറക്ക്‌രാവിലെ
പോകുന്ന 7.45 ൻറെ
ട്രിപ്പിൽ
ഏറ്റവും പിന്നിലായി
എന്നുമുണ്ടാകും
മാർക്വസ്
ലീഫ് സ്റ്റോം കേണലിന്റെ
മുഖം
ലവ് ഇൻ ദി ടൈംസ് ഓഫ് കോളറയുടെ
മഞ്ഞയും വെളുപ്പും
കലർന്ന ചട്ട കൊണ്ട് മറച്ച
ചിരി
വാളിയപ്പാടത്ത് വീട്
മണിമലക്കുന്നു കോളേജിൽ
പ്രീ ഡിഗ്രി
മഹാരാജാസിൽ
ഡിഗ്രി
ലെനിൻ സെൻറർ
വായനാ മുറിയിൽ ...
മാർക്വസ്..ഞാൻ അറിയും
മുത്തച്ഛന്റെ ശതദിനയുദ്ധകഥ
ഒരിക്കൽ സീറ്റ് പങ്കിട്ട പ്പോൾ
പറഞ്ഞത് ഓർക്കുന്നു
മറ്റൊരിക്കൽ
അരക്കാറ്റക്കയിലാണ്
ജനനമെന്നും
കൊളംബിയ സർവ്വ കലാശാലയാണ്
തട്ടകം എന്നും തിരുത്തി
ഒരു വൈകുന്നേരം
സഖാവ് വിജയൻറെ കൂടെ
വിക്ടറി കോളേജ് തിണ്ണയിൽ
കവിത ചൊല്ലുന്നു
പേര് ചോദിച്ചപ്പോൾ
സെപ്ടിമസ് എന്ന് ഉത്തരം
പാമ്പാക്കുടയിലും
പിറവത്തും പാഴൂരും
കൂണ് മുളച്ചപോലെ
ആരാധകരായപ്പോൾ
ഒരു ഇടതുപക്ഷ
സ്വതന്ത്രനായി
മത്സരിച്ചു :
തോറ്റു .
പാർട്ടിക്കാർ പറഞ്ഞത്
കേൾക്കാതെ
മാലയിട്ടു മല ചവിട്ടി
ഇപ്പോൾ എന്ത് ചെയ്യുന്നു
ബസ് യാത്രയിൽ ഞാൻ ചോദിച്ചു
" ഒറ്റിക്കൊടുപ്പിന്റെ
മലയാള ദിനങ്ങൾ "
എന്നൊരു നോവൽ
എഴുതുന്നു എന്ന് പറഞ്ഞ്
ചാടിയെണീറ്റ്
ആരക്കുന്നത്ത്
ഇറങ്ങിപ്പോയി
തൃപ്പൂണിത്തുറക്ക്
30 നാഴിക മുമ്പേ .
No comments:
Post a Comment